Apr 4, 2012

ആരു നീ,





വിദ്യാലയത്തിൽ മാഷിനോട് അമ്മ പറഞ്ഞു
“ഹൈന്ദവനെന്ന്”
പിന്നെയുമെന്നോടീ ചോദ്യം ആരാഞ്ഞു പലരും
“ജാതിയേത്”
വളർന്നപ്പോൾ “മനുഷ്യനെന്നോതി“ ഞാൻ
യൌവ്വനത്തിൽ അവൾക്കായ്
ക്രിസ്ത്യനായി,ബൈബിളെടുത്തു.
അതിലൊരു മതം ഞാൻ കണ്ടു
സ്നേഹം
ഗീതയിൽ കണ്ട സ്നേഹം
ബൈബിളും നൽകി.
ഇന്നീ പ്രവാസത്തിൽ
തുണയായ് വന്ന ഖുറാനിലും
സ്നേഹം
സ്നേഹത്തിൻ ഭാഷയാകും
ബൈബിളും,ഖുറാനും ഗീതയും
എന്നെ മനുഷ്യനാക്കി.
മതത്തിന്റെ മതിലുകളെന്നെ ഭ്രാന്തനുമാക്കി.

5 comments:

  1. ഒരു കൊച്ചു ഗോളത്തിലൊരു കൊച്ചു
    തീരത്തിലറിയാതെ തമ്മിലറിയാതെ നാം
    പിറന്നിങ്ങു വീണു., പിന്നീട്-
    മുസ്ത്ഫ മാധവൻ മാർക്കോസുമാർ നാം
    തമ്മിലറിഞ്ഞു കളിച്ചങ്ങു വളർന്നു.
    അറിവൊത്തിരി നേടും വരേയ്ക്കും നാം
    അടിയിട്ടത് കളിയായിട്ടും കണ്ണിമാങ്ങയ്ക്കും.
    അറിവിത്തിരി നേടിയപ്പോഴെക്കും
    അടിയിട്ടത് ദേശത്തിനും ദൈവത്തിനും.
    അറിവോടെ എന്നാലെന്തിനെന്നറിയാതെ
    കൊത്തിയരിഞ്ഞു നാം പരസ്പരം.
    ഞൊടി നേരം കൊണ്ടീ ദൈവത്തിൻ നാടിനെ
    ചോരയൊഴുകും സാത്താന്റെ നാടാക്കി നാം മാറ്റി
    കാഷായ,തലപ്പാവു, ളോഹകൾക്കുള്ളിൽ
    ചിരിച്ചു ഒരു കൂട്ടം, ഒരു ജാതി ചെകുത്താന്മാർ.
    ഒരുമിക്കാനൊത്തുചേരാൻ പകലും;
    വടിവാളും ബോംബുമെടുക്കാനിരവിലും
    ആഹ്വാനിക്കുന്നു ഒരേ വായ്.
    ഹാ കഷ്ടം.. എന്തിനെന്നറിയാതെ, ആർക്കെന്നറിയാതെ
    എരിഞ്ഞടങ്ങുന്നു ഈയാം പാറ്റകളാം നമ്മൾ....

    ReplyDelete
  2. ബൈബിളും,ഖുറാനും ഗീതയും
    എന്നെ മനുഷ്യനാക്കി.
    മതത്തിന്റെ മതിലുകളെന്നെ ഭ്രാന്തനുമാക്കി....

    എല്ലാ ആശംസകളും നേരുന്നു!!!!

    ReplyDelete
  3. നല്ല നല്ല കവിത പോരട്ടെ അച്ചോ

    ReplyDelete